കേരളത്തിലെ ഏറ്റവും വലിയ ഖബര്‍സ്ഥാനുകളിലൊന്നാണ് മുഖ്ദാര്‍ ബീച്ചിനടുത്തുള്ള കണ്ണംപറമ്പ്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഖബര്‍സ്ഥാന്‍. സുഹൃത്തുക്കള്‍ക്കൊപ്പം പല തവണ ഈ വഴി പോയിട്ടുണ്ടെങ്കിലും പൂര്‍ണമായും കാണാന്‍ അവസരമൊത്തത് ഇന്നായിരുന്നു. ഒട്ടേറെ ചരിത്രങ്ങളുള്ള ഖബര്‍സ്ഥാന്‍ കൂടിയാണ് കണ്ണംപറമ്പ്. 1890-91 കാലഘട്ടത്തിൽ കോളറ ബാധിച്ച് ആയിരക്കണക്കിനാളുകൾ മരണമടഞ്ഞപ്പോൾ അവരെയെല്ലാം ഇവിടെയാണ് ഖബറടക്കിയത്. കഴിഞ്ഞ വര്‍ഷം നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പേരാമ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മയ്യത്ത് ഖബറടക്കിയതും ഇവിടെയാണ്. ഇതോടെയാണ് കണ്ണംപറമ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ജില്ലാ ഭരണകൂടത്തിന്‌റേയും ആരോഗ്യവകുപ്പിന്റെയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ് അന്ന് ഖബറടക്കല്‍ ചടങ്ങിലും നമസ്‌കാരത്തിലും പങ്കെടുത്തത്. ആറടി താഴ്ചയുള്ള ഖബര്‍ നാലടി കൂടി കുഴിച്ച് കല്ല്‌വെച്ച് പടവ് ചെയ്താണ് ഖബറൊരുക്കിയത്. അതീവ സുരക്ഷാ സംവിധാനത്തിലുള്ള പ്രത്യേക വസ്ത്രവും ഗ്ലൗസും മാസ്‌കും എല്ലാം ഉപയോഗിച്ചുള്ള കാഴ്ചയൊന്നും ഇന്നും നമ്മുടെ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോയിട്ടുണ്ടാകില്ല. ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് പുറമേ സാമൂഹിക രാഷ്ട്രീയ പൊതുജീവിതത്തിലെ പ്രബുദ്ധന്‍മാര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടിവിടെ. പള്ളിയിലേക്കുള്ള ഇരു ഭാഗങ്ങളിലുമുള്ള നടവഴിയിലൂടെ നടക്കുമ്പോള്‍ വല്ലാത്തൊരു ഭയാശങ്ക നിഴലിക്കും..
കേരളത്തിലെ ഏറ്റവും വലിയ ഖബര്‍സ്ഥാനുകളിലൊന്നാണ് മുഖ്ദാര്‍ ബീച്ചിനടുത്തുള്ള കണ്ണംപറമ്പ്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഖബര്‍സ്ഥാന്‍. സുഹൃത്തുക്കള്‍ക്കൊപ്പം പല തവണ ഈ വഴി പോയിട്ടുണ്ടെങ്കിലും പൂര്‍ണമായും കാണാന്‍ അവസരമൊത്തത് ഇന്നായിരുന്നു. ഒട്ടേറെ ചരിത്രങ്ങളുള്ള ഖബര്‍സ്ഥാന്‍ കൂടിയാണ് കണ്ണംപറമ്പ്. 1890-91 കാലഘട്ടത്തിൽ കോളറ ബാധിച്ച് ആയിരക്കണക്കിനാളുകൾ മരണമടഞ്ഞപ്പോൾ അവരെയെല്ലാം ഇവിടെയാണ് ഖബറടക്കിയത്. കഴിഞ്ഞ വര്‍ഷം നിപ്പാ വൈറസ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പേരാമ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മയ്യത്ത് ഖബറടക്കിയതും ഇവിടെയാണ്. ഇതോടെയാണ് കണ്ണംപറമ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ജില്ലാ ഭരണകൂടത്തിന്‌റേയും ആരോഗ്യവകുപ്പിന്റെയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ് അന്ന് ഖബറടക്കല്‍ ചടങ്ങിലും നമസ്‌കാരത്തിലും പങ്കെടുത്തത്. ആറടി താഴ്ചയുള്ള ഖബര്‍ നാലടി കൂടി കുഴിച്ച് കല്ല്‌വെച്ച് പടവ് ചെയ്താണ് ഖബറൊരുക്കിയത്. അതീവ സുരക്ഷാ സംവിധാനത്തിലുള്ള പ്രത്യേക വസ്ത്രവും ഗ്ലൗസും മാസ്‌കും എല്ലാം ഉപയോഗിച്ചുള്ള കാഴ്ചയൊന്നും ഇന്നും നമ്മുടെ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോയിട്ടുണ്ടാകില്ല.
ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് പുറമേ സാമൂഹിക രാഷ്ട്രീയ പൊതുജീവിതത്തിലെ പ്രബുദ്ധന്‍മാര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടിവിടെ.
പള്ളിയിലേക്കുള്ള ഇരു ഭാഗങ്ങളിലുമുള്ള നടവഴിയിലൂടെ നടക്കുമ്പോള്‍ വല്ലാത്തൊരു ഭയാശങ്ക നിഴലിക്കും..